(www.panoornews.in)പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ്റെ പുതുയുഗയാത്രയ്ക്ക് കുറ്റ്യാടി യിൽ നൽകിയ സ്വീകരണത്തിനിടെയുണ്ടായ ഉന്തും തള്ളും 'സ്നേഹത്തള്ളെ'ന്ന് കോൺഗ്രസിന്റെ വിശദീകരണം തള്ളി മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥലം എം.പി.യായ തന്നെ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫി പറമ്പിലിനുണ്ടായ 'സ്വാഭാവിക' പരിഭവമാണ് സംഭവത്തിനിടയാക്കിയതെന്നും പക്ഷേ, അദ്ദേഹം പ്രകോപിതനാകാൻ പാടില്ലായി രുന്നെന്നും കോഴിക്കോട്ട് മുല്ലപ്പള്ളി പറഞ്ഞു.
മാധ്യമങ്ങളിൽ വന്നപോലെയും ചിലർ പറയുന്ന പോലെയുമുള്ള പിടിവലിയൊന്നും അവിടെ നടന്നിട്ടില്ല. അവിടെ ഉന്തും, തള്ളും ഉണ്ടാകാൻ പാടില്ലായിരുന്നു. അവിടത്തെ എം.പി.യാണ്
ഷാഫി. തൻ്റെ നിയോജകമണ്ഡലത്തിലെ ആളുകളെക്കണ്ട് സംസാരിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയതിൽ തെറ്റുപറയാൻ കഴിയില്ല.


വേദികളിൽ കുറച്ചുകൂടി ജാഗ്രതകാണി ക്കണമായിരുന്നു. അത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്ന് അദ്ദേഹത്തോടുതന്നെ പറഞ്ഞിരുന്നു. ഷാഫിയുടെ പ്രതികര ണത്തെ പെട്ടെന്നുണ്ടായ വികാരവിക്ഷോഭമായിമാത്രം കണ്ടാൽ മതി.
താൻ വീണുപോയെന്നരീതിയിലുള്ള പ്രചാരണം തെറ്റാണെന്നും അത്തരം ഒരു രംഗം കണ്ടപ്പോൾ സോഫയിൽ തന്റെ സീറ്റിൽ ഇരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഓരോ ദിവസവും വിവിധ മണ്ഡലങ്ങളിൽ മാധ്യമങ്ങൾ മത്സരിപ്പിക്കുകയാണ്. പാർട്ടിയാണ് താൻ മത്സരിക്കേണ്ട കാര്യം പറയുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Sudden outburst of emotions; but Shafi should not have been angry - Mullappally


.gif)
































.jpeg)




